ഉള്ളുരുകും ബാഷ്പ-
മുറഞ്ഞുരുവായ മേഘം;
കനത്തിരമ്പി,പ്പെയ്യാൻ വെമ്പി...
വിരൽത്തുമ്പുകളിലൂടെ,
കിളിവാതിൽപ്പുറത്തെ-
യതിരില്ലാ മാനത്താകെ-
പ്പെരുമഴയായ്പെയ്തു...
കണ്ടിട്ടില്ല,
അറിഞ്ഞിട്ടില്ല,
അകലെയെങ്ങോ കാണാമറയിൽ-
നനഞ്ഞു കാണും നീയും-
നിന്റെയാകാശപ്പങ്കിൽ-
പാറിവീണ തുള്ളികളാൽ...
അതുകൊണ്ടാവും,
മഴവില്ലുപോലെ-
യഴകാർന്നതെന്തോ-
മഴ തോരുമ്പോൾ
നിനക്കുമെനിക്കുമിടയിൽ
വിരിഞ്ഞു വരുന്നത്....!